
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം തദ്ദേശീയമായി നിർമ്മിച്ച സൈനിക ഡ്രോണുകൾക്കായി 2 ബില്യൺ ഡോളറിലധികം (ഏകദേശം 20,000 കോടി രൂപ) വകയിരുത്തുന്നു. ആധുനിക യുദ്ധതന്ത്രങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യം കണക്കിലെടുത്ത് റോയിട്ടേഴ്സ് പുറത്തുവിട്ട ഈ വാർത്ത, ഇന്ത്യൻ സൈനിക ശേഷിയിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം തദ്ദേശീയമായി നിർമ്മിച്ച സൈനിക ഡ്രോണുകൾ വാങ്ങുന്നതിനായി 2 ബില്യൺ ഡോളറിലധികം (ഏകദേശം 20,000 കോടി രൂപയിലേറെ) വകയിരുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡ്രോൺ (Procurement) ആണിത്.
ഈ നിർണ്ണായക
വിവരങ്ങൾ പുറത്തുവിട്ടത് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ്.
ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വാർത്ത.
ഇന്ത്യൻ ഡ്രോൺ
വ്യവസായത്തിന്റെ വളർച്ചയെയും വികസനത്തെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സംഘടനയാണ് ‘ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ’
ഇന്ത്യയിലെ ഡ്രോൺ നിർമ്മാതാക്കൾ, സേവന ദാതാക്കൾ, ഉപഭോക്താക്കൾ, സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഡ്രോൺ
സാങ്കേതികവിദ്യയുമായി
ബന്ധപ്പെട്ട സർക്കാർ നയങ്ങൾ (Policies) രൂപീകരിക്കുന്നതിൽ ഫെഡറേഷൻ നിർണ്ണായക പങ്ക് വഹിക്കുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുമായി ചേർന്ന് ഡ്രോൺ ഉപയോഗവും ലൈസൻസിംഗും സുഗമമാക്കുന്നതിനായി ഇവർ പ്രവർത്തിക്കുന്നു.
രാജ്യത്തെ ഡ്രോൺ
വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും, വിദേശ ഡ്രോണുകളെ ആശ്രയിക്കുന്നത് കുറച്ച് ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കാനും ഇവർ മുൻകൈ എടുക്കുന്നു.
റോയിറ്റേഴ്സ്
റിപ്പോർട്ട് അനുസരിച്ച്
ഈ ഓർഡറുകൾ പൂർണ്ണമായും ഇന്ത്യൻ കമ്പനികൾക്ക് മാത്രമായാണ് നൽകുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, അദാനി ഡിഫൻസ്, ലാർസൻ ആൻഡ് ടൂബ്രോ (L&T) തുടങ്ങിയ മുൻനിര കമ്പനികൾക്കൊപ്പം നിരവധി ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പുകൾക്കും ഇത് വലിയ അവസരമൊരുക്കും.
ആധുനിക
യുദ്ധതന്ത്രങ്ങളിൽ
ഡ്രോണുകളുടെ പങ്ക് നിർണ്ണായകമാണെന്ന് റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിർത്തി സുരക്ഷ, നിരീക്ഷണം, കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിലെ ആക്രമണം എന്നിവയ്ക്ക് തദ്ദേശീയ ഡ്രോണുകൾ വലിയ മുതൽക്കൂട്ടാകും.
അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഇവ സേനയുടെ ഭാഗമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ‘ഫാസ്റ്റ്-ട്രാക്ക്’ അനുമതി ലഭിച്ചതിനാൽ നടപടികൾ വളരെ വേഗത്തിലായിരിക്കും.
നിലവിൽ ഇന്ത്യയിൽ 600-ലധികം ഡ്രോൺ നിർമ്മാണ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വലിയ ഓർഡർ ഇന്ത്യൻ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വൻ സാമ്പത്തിക ഉണർവ് നൽകും.
വിദേശ ഡ്രോണുകളെ അമിതമായി ആശ്രയിക്കുന്ന പ്രവണത കുറയ്ക്കാനും, സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികൾ സുരക്ഷിതമാക്കാനും ഈ തീരുമാനം സഹായിക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വലിയൊരു വിപണി തുറന്നുകൊടുക്കുന്നതിനൊപ്പം, ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നുന്നത്.
